Friday, January 18, 2013

സര്‍വ്വ വല്ലഭന്‍ - കവിത



സുവിശേഷകന്‍ ബാലസംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച  ഒരു കവിത 
സ്നേഹത്തിന്‍ ദീപവുമേന്തി 
പാരിതില്‍ വന്നവനാരോ 
ത്യാഗത്തിന്‍ ദൂതും തണലും 
പാരിന്നു ഏകിയതാരോ 
സത്യത്തിന്‍ പാത തുറന്നൊരു 
സത്യത്തിന്‍ പോന്മുഖമേതോ?
ഇരുളിങ്കല്‍ ഒളി ചിന്നീടണ 
പാരിന്റെ പൊന്‍പ്രഭയെതോ?
കാരുണ്യത്തിരയിളകീടണ 
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും 
ആശ്വാസപ്പൂവനമേതോ?
മഴമേഖക്കീറിന്നുള്ളില്‍;
മിന്നീടും ശോഭ പരത്തും-
മന്നിന്റെ സൃഷ്ടാവിന്‍ പേര്‍ 
ചൊന്നീടുക പ്രിയബാലകരെ.
പാപത്തിന്‍ കൂപമത്തില്‍-
പ്പെട്ടുഴലാതെ കോരിയെടുക്കും 
പാരിന്റെയധിപനവന്‍ പേര്‍-
അറിയില്ലേ നിങ്ങള്‍ക്കിന്നു.
അറിയില്ലേല്‍ ചോന്നീടാം ഞാന്‍-
ആ സര്‍വ്വ വല്ലഭനത്രെ 
ശ്രീയേശു ക്രിസ്തു മഹാന്‍ 


Tuesday, January 15, 2013

Thursday, January 3, 2013

നിങ്ങള്‍ ഏതു കൂട്ടത്തില്‍? In Which Group You Are?


എഫെസ്യ ലേഖനം രണ്ടാം അദ്ധ്യായം  ഒന്ന് മുതല്‍ പത്തു വരെയുള്ള വാക്യങ്ങളില്‍ വ്യത്യസ്തമായ അവസ്ഥയില്‍ ആയിരിക്കുന്ന രണ്ടു വിഭാഗം മനുഷ്യരെ കാണാം.  അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥയിലായിരിക്കുന്ന ഒരു വിഭാഗവും, അതില്‍ നിന്നും വിടുതല്‍ പ്രാപിച്ച് , കരുണാസമ്പന്നനായ ദൈവത്താല്‍ ആത്മീക ചൈതന്യം പ്രാപിച്ച മറ്റൊരു വിഭാഗവും.


Picture Credit: guardian.co.uk
മാനവ ജാതി മുഴുവനും ഈ രണ്ടു ഗണത്തില്‍ പെട്ടവരത്രെ.  ഇതിനു രണ്ടിനും മദ്ധ്യത്തിലുള്ള ഒരു അവസ്ഥ ഇല്ല.  നിര്‍ജീവമായ  ഒരു  മൃതശരീരത്തിന്റെ  അവസ്ഥ  എപ്രകാരമായിരിക്കുമോ  അതില്‍  നിന്നും  ഒട്ടും വ്യത്യസ്തമല്ലാത്ത   അവസ്തയിലത്രേ   പാപ  ബാധിധരായ   മനുഷ്യരുടെയും   സ്ഥിതി,   അവര്‍ക്കു ജീവനുണ്ടങ്കിലും   ആത്മീക   ജീവന്‍   പ്രാപിക്കാത്തിടത്തോളം   കാലം   അവരുടെ   പ്രവര്‍ത്തനങ്ങളും ചെയ്തികളും   ചത്തതത്രേ.    നിര്‍ജീവമായ   ഒരു   ശരീരം  വളരെ വിലയേറിയതും, മേന്മയേറിയതുമായ സുഗന്ധ വസ്തുക്കള്‍ കൊണ്ട് ലേപനം  ചെയ്തും, നല്ല   വസ്ത്രങ്ങള്‍  ധരിപ്പിച്ച് മോടിപിടിപ്പിച്ചു മനുഷ്യ പ്രയഗ്ന്തം കൊണ്ട് അല്‍പ്പ സമയത്തേക്ക് ചൈതന്യ രൂപമാക്കി തീര്‍ക്കുവാന്‍ സാധിച്ചേക്കാം എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം മൂക്ക് പൊത്തി അകന്നു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകും.

പാപം ബാധിച്ച മനുഷ്യ വര്‍ഗ്ഗത്തിന്റെ അവസ്ഥയും ഇപ്രകാരമാണ്.  ഈ ലോകജീവിതത്തില്‍ മനസ്സിന് അല്‍പ്പം പോലും സമാധാനമില്ലാത്ത അവസ്ഥ.  നാശത്തിലേക്കാണ്  തങ്ങള്‍ ഗമിച്ചു കൊണ്ടിരിക്കുന്നത് എന്ന സത്യം പാടെ മറന്നു കൊണ്ട് നീങ്ങുന്നു.  ഈ ലോക ജീവിതത്തിനപ്പുറം നരക തുല്യമായ ഒരു ജീവിതത്തെ അഭിമുഖീകരിക്കണം എന്ന സത്യം നിഷേധിച്ചു കൊണ്ട് കാലം കഴിക്കുന്നു.  ആത്മീക ജീവന്‍ പ്രാപിക്കാതെ ലോക ജീവിതത്തിനു ശേഷമുളള ഇവരുടെ ശോചനീയ സ്ഥിതി യഥാര്‍ത്ഥത്തില്‍ മനുഷ്യ ചിന്തയ്ക്ക്  അതീതമത്രേ.  സത്യത്തില്‍ ലോക ജനസംഖ്യയില്‍ തൊണ്ണൂറു ശതമാനവും അന്ധരെപ്പോലെ ജീവിതം നയിക്കുകയാണ് .
യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ചു അവിടവിടെയായി ചിതറിപ്പാര്‍ക്കുന്ന ഒരു കൂട്ടമുണ്ട്.  നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു എന്ന ദൈവ വചനം ശ്രദ്ധിക്കുക.  പാപ കുഷ്ഠത്താല്‍ ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന ലോക ജനങ്ങളുടെ മദ്ധ്യേ അഴുകലിനൊരു പരിഹാരം (ഉപ്പു) ആയിരിക്കേണ്ട വിശ്വാസികളും അഴുകിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിനൊപ്പം നീങ്ങുകയല്ലേ ചെയ്യുന്നത്?
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക്  രുചി വരുത്താന്‍ ആരും ഭക്ഷണ ത്തിനൊപ്പം അതേ അളവില്‍ ഉപ്പു ചേര്‍ക്കാറില്ല, അങ്ങനെ ചേര്‍ത്താല്‍ ആ ഭക്ഷണം കഴിക്കാന്‍ കൊള്ളാതാകും.  ലോക ജന മദ്ധ്യത്തില്‍  അത്മ ജീവന്‍ പ്രാപിച്ച വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് അത്മീയ ചൈതന്യം പകരുന്ന ഉപ്പായിരിക്കണം.  

നിങ്ങള്‍ ആയിരിക്കുന്നത് ഏതു കൂട്ടത്തില്‍?   ഭൂമിയുടെ ഉപ്പാകുന്ന യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ച ചെറിയ കൂട്ടത്തോടോപ്പമോ?  അതോ വക്രതയും വഞ്ചനയും നിറഞ്ഞ ഭൂരിഭാഗത്തിന്റെ കൂട്ടത്തിലോ?
ചിന്തിക്കുക.
1980 ല്‍ ബ്രദറണ്‍ വോയിസ്  വാരികയില്‍ പ്രസിദ്ധീകരിച്ചത് (First published in the Brethren Voice weekly, Kottayam, Kerala – 1980 June 24)

A Knol published  in Google, now migrated to WordPress